വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. സംഭവം ഇന്നലെ രാവിലെ 10 മണിയോടെ കോഴിക്കോട് ബിവറേജിന് സമീപത്താണ് ഉണ്ടായത്.

പള്ളിപ്പുറം സ്വദേശിയായ അഭയ കൃഷ്ണനെയാണ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റോഡിൽ കൈകാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് മുന്നോട്ട് മാറ്റി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം.

തുടർന്ന് ഉദ്യോഗസ്ഥൻ അഭയ കൃഷ്ണന്റെ ചെവിയിലും മുഖത്തും അടിച്ചതായി വിദ്യാർത്ഥി ആരോപിച്ചു. കൂടാതെ പിഴയായി 6500 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടതായും വിദ്യാർത്ഥി പറഞ്ഞു. മർദനമേറ്റ അഭയ കൃഷ്ണൻ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥിയും കുടുംബവും. സംഭവം പ്രദേശത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *